🌏 THE EARTH 🌏
Sanil Saleem Blangad
എന്റെ ചെറിയ അറിവുകൾ
2019 മാർച്ച് 30, ശനിയാഴ്ച
2016 ജനുവരി 24, ഞായറാഴ്ച
ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !
അനിമേഷന്‍ സിനിമകളെ
വെല്ലുന്നതരത്തില്‍ നയന മനോഹരമായ ഒരു ഗുഹ,
രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും,
സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക്
വലിയോരാകര്‍ഷണം തന്നെയാണ്.
അനിമേഷന്‍ സിനിമകളെ
വെല്ലുന്നതരത്തില്‍ നയന മനോഹരമായ ഒരു ഗുഹ,
രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും,
സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക്
വലിയോരാകര്‍ഷണം തന്നെയാണ്.
2013 ല്‍ ആദ്യത്തെ വിനോദ
സഞ്ചാരസംഘം ഇവടെത്തപ്പെട്ടതോടെ പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങി.
ലോകത്തിലെ ഏറ്റവും
വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് വിയറ്റ്നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ്
സ്ഥിതിചെയ്യുന്നത്. ‘പര്‍വ്വതപ്രവാഹ ഗുഹ’
എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും
വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലധികം ഉയരവും
150 മീറ്ററോളം വീതിയിലും 5 കിലോമീറ്ററിലധികം നീളവുമാണ്. എന്നാല്‍ മൊത്തത്തില്‍
ഈ ഗുഹക്ക് ഒന്‍പത് കിലോമീറ്ററോളം നീളമുണ്ട്.
2015 ഡിസംബർ 9, ബുധനാഴ്ച
മാങ്ങ
പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ
ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ്
സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്.
ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്.
പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതാന
സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. എന്നാൽ ഋഗ്വേദത്തിൽ മാങ്ങയെപ്പറ്റി
പരാമർശമില്ല, അത് ആര്യന്മാർ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ
പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാൽ ബുദ്ധമതഗ്രന്ഥമായ അമരകോശത്തിൽ മാങ്ങയെക്കുറിച്ച്
നിരവധി പരാമർശങ്ങൾ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളർന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്.
കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന് വളരെ മുമ്പ് എഴുതപ്പെട്ടത്
എന്ന് കരുതുന്ന ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.
ക്രി.മു. 150 വർഷങ്ങളിൽ നിർമ്മിച്ചവയെന്ന്
കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങൾ കൊത്തുപണി ചെയ്തു
വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിൻറെ ചിത്രങ്ങൾ കാണാം.
ഇന്ത്യ സന്ദർശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളിൽ മാവിനെ പറ്റിയുള്ള
വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ക്രി.മു. 327 ൽ ഇന്ത്യയിൽ വന്ന അലക്സാൻഡർ ചക്രവർത്തി സൈന്ധ് നദീതടത്തിൽ ഒരു മാന്തോപ്പ് കണ്ടതായി
രേഖപ്പെടുത്തിയിരിക്കുന്നു. മെഗസ്തനീസിന്റെ ഇൻഡിക്കയിലും പരാമർശം ഉണ്ട്. ചൈനീസ്
സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകർഷിക്കാൻ കാരണം എന്ന്
വിശ്വസിക്കപ്പെടുന്നു. ബുദ്ധന് വിശ്രമിക്കാൻ ആമ്രധാരിക വലിയൊരു മാന്തോപ്പ്
സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളിൽ വായിക്കാം. ക്രി.വ.
902 നും 968 നും ഇടയിൽ ജീവിച്ചിരുന്ന
എബെൻ ഹാങ്കെലായിരുന്നു
മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി. ഫ്രയർ ജോർദാനുസ് 1300ൽ രചിച്ച മിറാബിലിസ്
ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങൾ) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു
ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വർത്തേമയും ബാർബോസയമ് തുടങ്ങി
ഒട്ടനവധി സഞ്ചാരികൾ കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും
യൂറോപ്യൻ രാജ്യങ്ങളിൽ മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാക്കാം.
മുഗൾ ഭരണകാലം മാങ്ങായുടെ സുവർണ്ണകാലമായിരുന്നു. ഏറ്റവും
നല്ല ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടു വളർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അക്ബർ. അദ്ദേഹം ഗുണസ്വഭാവങ്ങൾ അടിസ്ഥാനപ്പെടുത്തി
മാങ്ങയെ ഇനം തിരിക്കാൻ ശ്രമം നടത്തി. അക്ബർ ചക്രവർത്തിക്ക് സ്വന്തമായി ദർഭംഗക്കടുത്ത് ലാൽബാഗ് എന്ന് പേരിൽ ഒരു ലക്ഷത്തോളം
മാവുകൾ ഉള്ള ഒരു തോപ്പ്
ഉണ്ടായിരുന്നതായി 300 കൊല്ലങ്ങൾക്ക് ശേഷം അത്
ചാൾസ് മാരീസ് എന്ന
ഇംഗ്ലീഷുകാരൻ സന്ദർശിച്ച് അവയെപറ്റി വിവരിച്ചതായും രേഖകൾ ഉണ്ട്. എന്നാൽ മുഗൾ വംശസ്ഥാപകനായ ബാബർ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത്
അർഹിക്കുന്നതിലേറെയാണെന്നാണ്
ബാബർ നാമയിൽ അദ്ദേഹം എഴുതിയത്.
മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക്
വടക്ക് കിഴക്കൻ മേഖലയിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയൻ ദ്വീപസമൂഹങ്ങളോ
ആയിരിക്കാമെന്നാണ് കാൻഡോൾ അഭിപ്രായപ്പെടുന്നത്. പൂർവ്വേന്ത്യയോ ആസാമോ ലയൻ പ്രദേശമോ ആയിരിക്കാം
എന്നാണ് പോപനോവിന്റെ അഭിപ്രായം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ
എസ്.ആർ. മുഖർജിയുടെ അഭിപ്രായത്തിൽ മാവിന്റെ ജനിതക
രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത്
എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്.മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്
മാമ്പഴത്തെ നല്ലതും ചീത്തയുമായി വേർതിരിച്ച് ആദ്യം രേഖപ്പെടുത്തിയത് അക്ബർ ചക്രവർത്തിയായിരുന്നു.
അദ്ദേഹം അയിൻ-ഇ-അക്ബാറിയിൽ വിവരിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമായി ആദ്യമായി വർഗീകരണം നടത്തിയത് വാട്ട്
(Watt) ആണ് (1891).
പിന്നീട് മാരീസ് (1902), വുഡ്ഹൗസ് (1909) എന്നിവരും വർഗീകരണം നടത്തി. വുഡ്ഹൗസിന്റേത് പഴത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കിയുള്ള
തരം തിരിവായിരുന്നു.
പിന്നീടെ വെസ്റ്റർ (Wester)1915ൽ ഇന്ത്യയിലെ മാവ്
ഇനങ്ങളുടെ ഒരു സമ്പൂർണ്ണ പട്ടിക ഉണ്ടാക്കി. ബോംബെ സംസ്ഥാനത്തെ 89 മാവിനങ്ങളെ ബർൺസും പ്രയാഗും ചേർത്ത് വർഗീകരിച്ചു. ഫ്ലോറിഡയിൽ കൃഷി ചെയ്തു വരുന്ന മാവിനങ്ങളെ
സ്റ്ററോക്ക് (1951) വർഗീകരിച്ചു. മേൽ പറഞ്ഞ വർഗീകരണങ്ങൾ എല്ലാം തന്നെ
മാമ്പഴത്തിന്റെ സ്വഭാവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ മറ്റു ചില ഗവേഷകർ മാവിന്റെ വളർച്ച, ഇല, പൂങ്കുല, പുഷ്പം എന്നീ കായിക സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയും വർഗ്ഗീകരണം നടത്തി.
പാപനോവ് പഴത്തിന്റെ സ്വഭാവം പൂങ്കുലയുടേയും പാർശ്വീയങ്ങളുടേയും നിറവും, രോമിലതയും, വിത്തിലെ ഭ്രൂണസംഖ്യയും
അടിസ്ഥാനപ്പെടുത്തി മാവുകളെ നാല് പ്രധാന വർഗ്ഗങ്ങളാക്കി തിരിച്ചു. മൽഗോബ, അൽഫോൺസോ സാന്റർഷാ, കമ്പോഡിയാന എന്നിവയാണവ.
എളുപ്പം കേടുവരുന്ന പഴമാണ് മാങ്ങ. മൂത്ത് പറിച്ചാൽ ഒരാഴ്ചക്കുള്ളിൽ അവ പഴുത്ത് പാകമാവാറുണ്ട്.
പഴുത്ത് കഴിഞ്ഞാൽ ചില കീടങ്ങൾ വരുന്നതിനും പക്ഷികളും മറ്റും കൊത്തുന്നതിനും കാരണമാകാറുണ്ട്. കൃഷിയായി ചെയ്യുന്ന
മാവുകളിൽ വിപണിക്കനുസരിച്ച് അവ വിളവെടുക്കാറുണ്ട്. വേഗത്തിൽ വിറ്റു തീരാത്തപ്പോൾ വൈകി പറിക്കുകയും
ആവശ്യം കൂടുമ്പോൾ പറിച്ച് ചൂടുള്ള സഥലത്ത് വച്ച് പെട്ടെന്ന് പഴുപ്പിക്കുകയും ചെയ്യുന്നവരുണ്ട്.
പഴുത്ത മാങ്ങക്ക് ചതവ് സംഭവിച്ചാൽ ആ ഭാഗം പെട്ടെന്ന് കേടുവരുന്നത് കാണാം.
പ്രതികൂല കാലാവസ്ഥയെ ചെറുക്കാൻ പ്രകൃത്യാ ഒരു മെഴുകിന്റെ ആവരണം മാങ്ങയിൽ കാണുന്നുണ്ട്.
എന്നാൽ ഇത് പഴുക്കുന്തോറും
നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഇത് കാര്യക്ഷമമാക്കുവാനായി കൃത്രിമമായി മെഴുകിന്റെ ആവരണം
മാങ്ങക്ക് നൽകാറുണ്ട്. ഇതിനായി മൈക്രോ ക്രിസ്റ്റലൈൻ, പാരഫിൻ, കാറ്നോഅ മെഴുക്, സിസാൽ, കരിമ്പ് എന്നിവ ഉപയോഗിക്കാറുണ്ട്. കരിമ്പ് ഫാക്ടറികളിൽ നിന്ന് ലഭിക്കുന്ന
പ്രെസ്സ് മഡ് എന്ന മെഴുകുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
കുമിൾ സംഹാരിയായ സോഡിയ്യം ഓർതോഫീനൈൽ ഫിനേറ്റ് അനുവദനീയമായ
അളവിൽ മെഴുക് ആവരണത്തോട്
ചേർക്കുന്നത് ചീയലിനെ
തടയുന്നതായി കണ്ടിട്ടുണ്ട്. ഇതിനു പകരം ട്രൈക്ലോറോഎതീൽ തയോ ടെട്രാതാൽമൈഡും ഉപയോഗിക്കുന്നുണ്ട്.
2015 ഡിസംബർ 5, ശനിയാഴ്ച
ലോകം കണ്ട ഏറ്റവും വലിയ സൈനിക ഓപ്പറേഷനുകള്‍
ഓപ്പറേഷന് റോളിങ് തണ്ടര്‍
1965 കാലഘട്ടത്തിലെ അമേരിക്കവിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക വിയറ്റ്നാമിനുമേല്‍ നടത്തിയ തുടര്‍ച്ചയായ ബോംബാക്രമണത്തിന്റെ പേരായിരുന്നു ഓപറേഷന് റോളിങ് തണ്ടര്‍. ‘തണ്ടര്‍’ എന്നതിനെ സൂചിപ്പിക്കുന്നത് വലിയ ബോംബ് വര്ഷിപ്പിക്കലിനെയും ‘റോളിങ് സൂചിപ്പൊക്കുന്നത് തുടര്‍ച്ച എന്നതുമാണ്. വടക്കന്വിയറ്റ്നാമിനെ തകര്‍ക്കുന്നതിനും ഒളിപ്പോരു നടത്തുന്ന വിയറ്റ്നാം അനുകൂലികളെ പുറത്തുചാടിക്കുന്നതിനുമായിരുന്നു അമേരിക്കയുടെ നിര്‍ത്താതെയുള്ള ബോംബാക്രമണം. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ‘റോളിങ് തണ്ടര്‍’ വടക്കന്വിയറ്റ്നാം ഭൂമിയെ പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.
ഓപ്പറേഷന് ഓവര്‍ലോര്‍ഡ്
1944 ജൂണ്‍ 6, കടലില്‍ നിന്നും കരയിലേക്ക് ഉണ്ടായ എക്കാലത്തെയും വലിയ സൈനികാക്രമണം. ജര്‍മ്മനി കൈവശപ്പെടുത്തിയ പടിഞ്ഞാറന്‍ യൂറോപ്പ് പിടിച്ചെടുക്കുന്നതിനായി 1,60,000 സഖ്യകക്ഷി സൈനികരായിരുന്നു ഇംഗ്ലീഷ് കടല്‍ താണ്ടിവന്നത്. ഈ പട്ടാളനീക്കത്തിന്റെ ഔദ്യോഗികനാമമായിരുന്നു ‘ഓപറേഷന് ഓവര്‍ലോര്‍ഡ്’. ഓവര്‍ലോര്‍ഡ് എന്നാല്‍ അര്‍ത്ഥമാക്കുന്നത് പൂര്‍ണ്ണാധികാരമുള്ള വ്യക്തി അല്ലെങ്കില്‍ സംഘം എന്നാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി കരുത്തരായതുകൊണ്ടാണ് ഇതിന് ‘ഓപറേഷന് ഓവര്‍ലോര്‍ഡ്’ എന്ന് നാമം നല്‍കിയത്. രണ്ടാം ലോകമഹായുദ്ധത്തിലെ വഴിത്തിരിവായി മാറിയ സൈനിക നടപടിയായിരുന്നു ഇത്. ‘ഓപറേഷന് ഓവര്‍ലോര്‍ഡ്’നുശേഷമുണ്ടായ എല്ലാ പോരാട്ടത്തിലും സഖ്യകക്ഷികള്‍ വിജയിച്ചിരുന്നു.
ഓപ്പറേഷന് സ്പാര്ട്ടന് സ്കോര്‍പ്പിയണ്‍
ഗ്രീക്ക് ഇതിഹാസത്തിലെ ധീരയോദ്ധാകളാണ് സ്പാര്ട്ടനുകള്. മരണംവരെ പോരാടാനുള്ള ഉന്മുഖതയ്ക്ക് പേരുകേട്ടവരാണവര്. സ്കോര്‍പ്പിയണ്‍ അഥവ തേള് ആവട്ടെ ഏത് ജീവിയെയും പലരീതിയില്‍ കൊല്ലാന്‍ കെല്പുള്ളവയും. 2003 കാലഘട്ടത്തില്‍ ഇറാഖില്‍ നടന്നിരുന്ന ആഭ്യന്തര യുദ്ധാനുകൂലികളെ ഒഴിപ്പിക്കുന്നതിനായി രൂപം നല്കിയ സൈനികനീക്കത്തിന്റെ പേരായിരുന്നു ‘ഓപറേഷന് സ്പാര്ട്ടന് സ്കോര്‍പ്പിയണ്‍’. രണ്ടു ബഹുലമായ കൊലയാളികളുടെ പേരുതന്നെ ഇതിന് നല്‍കിയതിന്റെ ഉദ്ദേശം എതിര്‍കക്ഷികളില്‍ ഭയമുളവാക്കാന്‍ വേണ്ടിയായിരുന്നു.
ഓപ്പറേഷന് ക്രെസന്റ് വിന്‍ഡ്
2001 സെപ്റ്റംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം തൊട്ടടുത്ത മാസങ്ങളില്‍ തന്നെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു; ‘ഓപറേഷന് ക്രെസന്റ് വിന്‍ഡ്’ എന്ന നാമത്തില്‍. ക്രെസന്റ് എന്നാല്‍ ചന്ദ്രക്കല; അത് സൂചിപ്പിക്കുന്നത് ഇസ്ലാം മതത്തെയാണ്. ഇസ്ലാം മതതീവ്രവാദത്തിനെതിരെ അഫ്ഗാന് വ്യോമമഞ്ചത്തില് നടത്തിയ അക്രമണമായതിനാലാണ് അതിനെ ‘ഓപറേഷന് ക്രെസന്റ് വിന്‍ഡ്’ എന്ന് വിളിച്ചത്.
ഓപറേഷന് ഈഗിള്‍ ക്ലോ
ഇറാനില്‍ പിടിയിലായിരുന്ന അമേരിക്കരെ രക്ഷിക്കുന്നതിനായി നടത്തിയ ധൗത്യമായിരുന്നു ഈഗിള്‍ ക്ലോ ഓപറേഷന്. എട്ട് ഹെലികോപ്റ്ററുകള്‍ അയച്ചായിരുന്നു നീക്കം. ഈഗിള്‍ അഥവ പരുന്ത് അമേരിക്കയുടെ ചിഹ്നവും ക്ലോ ഹെലികോപ്റ്ററുകളേയും സൂചിപ്പിക്കുന്നു. ഈ ധൗത്യം തികച്ചും പരാജയമായിരുന്നു.
ഓപ്പറേഷന് അര്ജന്റ് ഫ്യൂരി
അമേരിക്കന്‍ സൈന്യം അത്യന്തം വേഗത്തില്‍ നടത്തിയ സൈനികനീക്കമായതിനാലാണ് ഇതിന് ‘ഓപറേഷന് അര്ജന്റ് ഫ്യൂരി’ എന്ന് പേരിട്ടത്. ഗ്രെനാഡ ദ്വീപിലെ സൈനിക അട്ടിമറിക്കെതിരെ അമേരിക്കയും ചില കരീബിയന്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു അത്.
ഓപ്പറേഷന് വാലിയന്റ് ഗാര്ഡിയന്
അമേരിക്ക- ഇറാഖ് യുദ്ധകാലത്ത് ഇറാഖില്‍ അകപെട്ട സൈനികരെ രക്ഷിക്കാനായി അമേരിക്ക അയച്ച സൈനികരുടെ ദൗത്യത്തിന്റെ പേരായിരുന്നു ഇത്. വാലിയന്റ് എന്നത് സത്യസന്ധതയെയും സഹപേരാളികളോടുള്ള അനുകമ്പയെയും സൂചിപ്പിക്കുന്നു. ദുരുതത്തിലായ പട്ടാളക്കാരെ രക്ഷിക്കാനായി അയിച്ച സൈന്യമായതുകൊണ്ടാണ് രക്ഷകര്‍ത്താവ് എന്ന അര്‍ത്ഥത്തില്‍ ഗാര്ഡിയന് എന്ന് നാമകരണം ചെയ്തത്.
ഓപ്പറേഷന് ഡസേര്‍ട്ട് സ്റ്റോം അഥവ മരുഭൂമിക്കാറ്റ്
മരുഭൂമികാറ്റെന്ന് സൂചിപ്പിക്കുന്നത് ഇറഖിന്റെ അക്രമണത്തെയായിരുന്നു. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖ് അക്രമണത്തെ അവസാനിപ്പിക്കാനായുള്ള നീക്കമായിരുന്നു ‘ഓപറേഷന് ഡസേര്‍ട്ട് സ്റ്റോം’.
ഓപ്പറേഷന് മാജിക്ക് കാര്‍പ്പറ്റ് അഥവ മാന്ത്രിക വിരിപ്പ്
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്പിലെ പല ഭാഗത്തുണ്ടായിരുന്ന അമേരിക്കക്കാരെ തിരികെകൊണ്ടുവരുന്നതിനായുള്ള ദൗത്യത്തിന്റെ പേരായിരുന്നു ‘ഓപറേഷന് മാജിക്ക് കാര്‍പ്പറ്റ്’. യുദ്ധത്തിന്റെ ഭീകര അക്രപാളികളില് നിന്നും നവജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരുന്നതുകൊണ്ടായിരുന്നു മാന്ത്രിക വിരിപ്പ് എന്ന നാമം നല്‍കിയത്.
2015 ഒക്ടോബർ 31, ശനിയാഴ്ച
ടിപ്പുസുൽത്താൻ Part 2
വിമർശനങ്ങൾ: ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്.
സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത്
എന്നു പരാമർശിക്കാറുണ്ട്. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു
നായർ കുടുംബങ്ങളെ
ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറയുന്നു. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത
കാണിച്ചു, (മാഗ്ലൂരിനെ ജലാലബാദ്
എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ്
ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻതുടങ്ങി) കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന്
ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി,
പേർഷ്യൻ ഭാഷയെ ഔദ്യോഗിക
ഭാഷയാക്കി, ബ്രിട്ടീഷുകാരെ
തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ
സഹായം തേടി, മലബാറിൽ ധാരാളം ഹിന്ദു
ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി, തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം
ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു തുടങ്ങിയവ
ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്.
1999 -ൽ ടിപ്പുവിന്റെ
മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ
പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും
ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്രംഗ്
ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു. അതിനു
മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻപരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും
വിമർശിച്ച് ബോംബെ
മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും
ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു
പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.
ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമായി
പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി
ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത
കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ്
ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന
കെ.എൻ. പണിക്കർ ശേഖരിച്ചതായി
പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ
സുൽത്താനാകാമെന്നല്ലാതെ
ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ
പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും
അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും
നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും
അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും
നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്.
1784-ൽ മംഗലാപുരത്തു
നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും,അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ
മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നു. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ
എന്നാൽ പിന്നീട് ടിപ്പുവിന്റെ
മതപരമായ അസഹിഷ്ണുതയിൽമനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ
ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ
രേഖപ്പെടുത്തിയിരിക്കുന്നു. 1970 ജനുവരി 18-നു ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ, കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം
മാറ്റിയെന്നും, ഇനിയും മതം മാറാത്തവരെ
താൻമാറ്റുമെന്നും
ഇത് താനൊരു ജിഹാദായാണ് കരുതുന്നതെന്നും പറയുന്ന കത്തും, തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച, മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി
പറയുന്ന കത്തുമൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്.
2006-ൽ കർണ്ണാടക ഉന്നത
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ
കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ
നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ
ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ
കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്. കർണ്ണാടക, 2014 ജനുവരി 26-നു അറുപത്തഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പുസുൽത്താന്റെ ഫ്ലോട്ട്
അവതരിപ്പിച്ചതിനെത്തുടർന്നും,
ടിപ്പു കിരാതനായിരുന്നുവെന്നും കൂട്ടക്കൊലപാതകങ്ങൾ ചെയ്തയാളായിരുന്നുവെന്നതുമടക്കമുള്ള
സമാനമായ ആരോപണങ്ങൾ ട്വിറ്ററിലും മറ്റും ടിപ്പുവിനെതിരെ ഉയർന്നിരുന്നു.
കലകളിൽ: ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ എന്ന പേരിൽ സഞ്ജയ് ഖാൻ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര ആദ്യമായി 1989 ൽ ദുരദർശനിൽ പ്രക്ഷേപണം ചെയ്തു.
ഭഗവാൻ ഗിദ്വാനിയുടെ
നോവലിനെ ആസ്പദമാക്കിയായിരുന്നു ഈ ചലച്ചിത്രം തയ്യാറാക്കിയത്. പിന്നീട് വിവിധ ഭാഷകളിൽ ഈ പരമ്പര പ്രക്ഷേപണം
ചെയ്തിരുന്നു. മീഡിയാവൺ ചാനൽ മലയാളത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു.
മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന
സി.വി. രാമൻപിള്ളയുടെ രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.
2013-ൽ ഇറങ്ങിയ ആമേൻ എന്ന ചലച്ചിത്രത്തിൽ ടിപ്പുസുൽത്താൻ കുമരംകരിയിലെ
സുറിയാനി പള്ളിയെ ആക്രമിക്കാൻ എത്തിയപ്പോൾ വിശുദ്ധ ഗീവർഗീസ് നേരിട്ട് ടിപ്പു സുൽത്താനെ തുരത്തി എന്ന്
ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽവാസ്തവത്തിൽ ടിപ്പു സുൽത്താൻ പെരിയാറിനു തെക്കോട്ട് വന്നുവെന്നതിനു തെളിവില്ല.
ടിപ്പുവിനെ കുറിച്ചുള്ള കുപ്രചാരണങ്ങൾ മാത്രമാൻ ഈ വിമർശനങ്ങൾ എന്നും, ഭിന്നിപ്പിച് ഭരിക്കാനുള്ള വെള്ളക്കാരുടെ
തന്ത്രങ്ങൾ മാത്രമാൻ ഈ കുപ്രചാരണത്തിൻ പിന്നിൽ എന്നും പറയപെടുന്നു
ടിപ്പുവിന്റെ നല്ല ഭരണത്തെ കുറിച് വന്നത്:
മലബാറില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍വഹിച്ച സാമൂഹിക പരിഷ്കരണ
ദൗത്യം ഉജ്ജ്വലമാണ്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ എന്നും സൗഭാഗ്യങ്ങള്‍ അനുഭവിച്ചത്
ഉപരിവര്‍ഗങ്ങളാണ്. അത്തരം സൗഭാഗ്യങ്ങള്‍ സ്വന്തമാക്കാന്‍ ആചാരങ്ങളെയും മതശാസനകളെയും
അവര്‍ എന്നും കൂട്ടുപിടിക്കും. കേരളത്തിലും ഇതായിരുന്നു അവസ്ഥ. കുടിയായ്മയുടെയും ഭൂസ്ഥിതിയുടെയും
അടിസ്ഥാനത്തില്‍ മാത്രമേ അന്നത്തെ കേരളീയ സാമൂഹിക ജീവിതത്തെ നിരീക്ഷിക്കാന്‍ പറ്റൂ.
ജന്മിമാരുടെയും പുരോഹിതപ്പരിഷകളുടെയും ഭൗതിക കാമനകളെ സംരക്ഷിക്കും തരത്തിലാണ് മതവിശ്വാസത്തിന്റെ
ചിട്ടകള്‍ പോലും അനുക്രമപ്പെട്ടത്. ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം സ്വീകരിക്കേണ്ടതില്ലെന്നും
അവര്‍ ബ്രാഹ്മണന്മാരുടെ ആഗ്രഹങ്ങള്‍ക്ക് വിധേയപ്പെടണമെന്നും മലയാളികള്‍ക്ക് ആചാരങ്ങള്‍
നിര്‍ദേശിച്ച പരശുരാമന് കല്‍പ്പിച്ചുവെന്നാണ് അന്നു പ്രഖ്യാപിക്കപ്പെട്ടത് (സി. അച്യുത
മേനോന് : കൊച്ചിന് സ്റ്റേറ്റ് മാന്വല്‍, അനന്തകൃഷ്ണന്
: കൊച്ചിയിലെ ജാതികളും വര്‍ഗങ്ങളും). നായര്‍ സ്ത്രീകള്‍ക്കു പാതിവ്രത്യം വേണ്ടെന്നു
തിരു ബ്രാഹ്മണന്മാര് കേരളത്തിലുടനീളം ശ്ലോകം ചൊല്ലി നടന്നു. അങ്ങനെയവര്‍ നായര്‍ സമൂഹത്തില്‍
നിയമാനുസൃത വിവാഹങ്ങള്‍ നിരോധിച്ചു. ഇത് ബ്രാഹ്മണന്മാര്ക്കു വേണ്ടിയായിരുന്നു. ബ്രാഹ്മണ
കുടുംബത്തില്‍ മൂത്ത അംഗത്തിനു മാത്രമേ നിയമാനുസൃത വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളു.
ബ്രാഹ്മണ സമൂഹത്തിലെ ഇളമുറക്കാര്‍ക്ക് ചുമതലാരഹിതമായ സുഭിക്ഷ ലൈംഗിക ജീവിതം തരപ്പെടാന്‍
പൗരോഹിത്യം മെനഞ്ഞ കുടില സൂത്രങ്ങളായിരുന്നു ഇത്. ശരിക്കും വിവാഹമെന്നു പറയാനൊക്കാത്ത
വിചിത്രമായൊരു ലൈംഗിക ജീവിത സരണി ഇവര്‍ വികസിപ്പിച്ചു. സംബന്ധം. ഇതോടെ ഏതു നായര്‍ സ്ത്രീയുമായും
സ്വതന്ത്രമായി സംഗമിക്കാന്‍ ഉപരിവര്‍ഗ പുരുഷന്മാര്ക്കു പരിരക്ഷ കിട്ടി. നമ്പൂതിരിമാര്‍
ദൈവ നിയുക്തരും ദിവ്യ ജന്മങ്ങളുമായതുകൊണ്ട് ഏതു സ്ത്രീകളുമായി സംഗമിക്കുന്നുവോ അതുകൊണ്ടുതന്നെ
അത്തരം സ്ത്രീകള്‍ പുണ്യവതികളായെന്നു ധാരണ പരന്നു. ഇത്തരം സംഗമങ്ങളില്‍ ജനിക്കുന്ന
കുഞ്ഞുങ്ങളെ പിതാവോ പിതൃ ബന്ധുക്കളോ ഏറ്റെടുത്തതുമില്ല. ഈ അനാഥ ജന്മങ്ങളെ കണ്ട് ടിപ്പു
സ്തബ്ധനായി. തന്റെ സാമ്രാജ്യത്തിലാണല്ലോ ഇത്തരം അരുതുകള്‍ പെരുകുന്നത്. ഇതോടൊപ്പം കേരളത്തില്‍
നിലനിന്നിരുന്ന മറ്റൊരു സമ്പ്രദായമായിരുന്നു ബഹുഭര്‍തൃത്വം. നായര്‍ സ്ത്രീകള്‍ക്ക്
അന്ന് എത്ര പുരുഷന്മാരെയും ഒന്നിച്ചു വേള്‍ക്കാനുള്ള അവകാശം ആചാരപരമായി അനുവദിക്കപ്പെട്ടിരുന്നു.
രണ്ടോ മൂന്നോ നാലോ. കുലീനതയും ആഭിജാത്യവും കല്‍പ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ സുന്ദരികളാണെങ്കില്‍
നിയുക്ത ഭര്ത്താക്കന്മാരുടെ എണ്ണം പിന്നെയും കൂടും. ഓരോ ഭര്‍ത്താവും വിവാഹ സമയങ്ങളില്‍
അവര്‍ക്കു നിശ്ചിത തുക നല്കുന്നു. ഭര്ത്താക്കന്മാര്ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ
ദിവസങ്ങള്‍ നിശ്ചയിച്ചു നല്‍കും. ഒരുതരം ശണ്ഠയുമില്ലാതെ എല്ലാവരും ഇത് ഏറെ വിനയത്തോടെ
പാലിച്ചുപോന്നു. കമിതാക്കളുടെ എണ്ണം കൊണ്ടാണ് സ്ത്രീകള്‍ സൗന്ദര്യത്തിന്റെ മേനി പ്രകടിപ്പിക്കുക.
ഇതില്‍ ജനിക്കുന്ന കുട്ടികളുടെ പിതൃവിലാസം അജ്ഞാതമായിരിക്കും. അവിടെയാണ് മരുമക്കത്തായം
പ്രസക്തമാവുന്നത്. മലബാറില്‍ നായര്‍ വിഭാഗങ്ങളില്‍ ഇത് പൊതുനിയമം പോലെ പ്രവര്‍ത്തിച്ചു.
ഇതിനു കാരണങ്ങളുണ്ട്. സംബന്ധവും ബഹു ഭര്‍തൃത്വവും പൊതു ആചാരമായതുകൊണ്ട് മക്കളുടെ പിതൃത്വം
ഒരിക്കലും കൃത്യമാവുകയില്ല. അക്കാലത്തെ ചരിത്രമെഴുതിയ ബര്‍ബോസ അതിങ്ങനെ വിവരിക്കുന്നു:
''മക്കള്‍ അമ്മ വീട്ടില്‍
അവരുടെ കൂടെയാണു വളരുക. കാരണം കുട്ടികള്‍ക്ക് അവരുടെ അഛനെ അറിയുകയില്ല. പക്ഷേ അമ്മാവന്മാരെ
അവര്‍ക്കറിയാം.'' ഈ മലിന സാഹചര്യമാണ്
നാട്ടില്‍ മരുമക്കത്തായ സമ്പ്രദായം വികാസം കൊള്ളാനുള്ള പൊതു സാമൂഹിക പശ്ചാത്തലം. അരോചകമായ
ഇത്തരം ജീവിത വൈകൃതങ്ങളെ സുഗമമാക്കാനുള്ള മറ്റൊരു സൂത്രമായിരുന്നു മലബാറിലന്നത്തെ നിയമങ്ങള്‍.
ബ്രാഹ്മണ സ്ത്രീകളല്ലാത്ത ഹിന്ദുക്കളിലെ ഒരു സ്ത്രീ സമൂഹവും അന്നിവിടെ മാറു മറക്കാന്‍
പാടുണ്ടായിരുന്നില്ല. നീണ്ട കാലം കേരളത്തില്‍ ജീവിച്ച ഇബ്നു ബത്തൂത്ത ഈ അനുഷ്ഠാന വൈരൂപ്യത്തെ
വിശദമായി വിവരിക്കുന്നുണ്ട്. ആചാരം തെറ്റിച്ചു നടന്നാല്‍ ദൈവദോഷം വരും എന്ന് ഈ സാധു
മനുഷ്യരെ കള്ള പ്രമാണങ്ങള്‍ പാടി പാല്‍പ്പാട വര്‍ഗം ബോധ്യപ്പെടുത്തി. പുറംനാട്ടില്‍
പോയിവരാന്‍ ഭാഗ്യം കിട്ടിയ ഈഴവ സ്ത്രീ മാറു മറച്ചു തിരിച്ചു വന്നപ്പോള്‍ ആറ്റിങ്ങല്‍
റാണി അവളെ വിളിച്ചു വരുത്തി മാറു മുറിച്ചു കളഞ്ഞതായി ശ്രീ പത്മനാഭ മേനോന് തന്റെ കേരള
ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
തീര്‍ച്ചയായും അതിനൂതനമായ സാമൂഹിക ജീവിത വീക്ഷണവും ഉന്നതമായ
സംസ്കാര പാഠ ബോധ്യവും പുലര്‍ത്തിപ്പോരുന്ന ടിപ്പു സുല്‍ത്താന്‍ തന്റെ മലബാര്‍ പ്രവിശ്യയില്‍
കണ്ട ഞെട്ടിക്കുന്ന ദൈന്യത പരിഹരിക്കാന്‍ തീവ്ര നടപടികള്‍ സ്വീകരിച്ചു. മൈസൂരില്‍ ഇത്തരം
ജീവിത വൈകൃതങ്ങള്‍ മതശാസനയുടെ തിണ്ണബലത്തില്‍ പ്രയോഗിക്കുന്ന ശീലമുണ്ടായിരുന്നില്ല.
മലബാറില്‍ തിമിര്‍ത്താടിയ ഇത്തരം കെട്ട അനുഷ്ഠാനങ്ങളെയാണ് ടിപ്പു തിരുത്താന്‍ ശ്രമിച്ചത്.
ഇത്തരം ആചാരങ്ങളെ ഒന്നും സഹിക്കുന്നതായിരുന്നില്ല ഏറെ നാണം കുണുങ്ങിയായിരുന്ന ടിപ്പു.
വസ്ത്ര ധാരണയില്‍ ഏറെ ലളിതമായ സൗന്ദര്യബോധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ വര്‍ണപ്പകിട്ടില്ലാത്ത
ശുഭ്ര വസ്ത്രങ്ങളേ അണിഞ്ഞിരുന്നുള്ളു. ജോലി ചെയ്യാന്‍ തടസ്സമാവുന്ന വസ്ത്രങ്ങളെ വെറുത്ത
സുല്‍ത്താന്‍ കൊട്ടാരങ്ങളില്‍ സാര്‍വത്രികമായിരുന്ന നിലത്തിഴയുന്ന റോബുകള്‍ നിരോധിച്ചു.
ടിപ്പു എന്നും ഒരു സന്മാര്‍ഗിയായിരുന്നു. പൊതുധാരണകളില്‍ നിന്നൊക്കെ
എത്രയോ ഉയരത്തിലുള്ള ഒരു സന്മാര്ഗി. വിശ്വാസത്തിലും അനുഷ്ഠാനത്തിലും ധര്‍മബോധത്തിന്റെ
ശക്തമായ കവചം ചുറ്റിയ ഇതുപോലെയൊരാള്‍ ഇന്ത്യന്‍ രാജപരമ്പരയില്‍ ടിപ്പുവോളം മറ്റൊരാളില്ല.
അന്തഃപുരങ്ങളിലെ സര്‍വ അഴിഞ്ഞാട്ടങ്ങളെയും അദ്ദേഹം കര്‍ശനമായി നിരോധിച്ചു. ഭാര്യമാര്‍ക്ക്
തന്റെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ എന്ന സമ്പൂര്‍ണ അവകാശങ്ങള്‍ നല്കി. കുതിരയെപ്പോലെ ഓടുകയും
ഘടികാരത്തെപ്പോലെ കൃത്യപ്പെടുകയും ചെയ്ത ഈ യുവാവ് തന്റെ നാല്പത്തി ഒമ്പതാമത്തെ വയസ്സില്‍
വീരോചിതമായി മരണം നേരിടുന്നതുവരെ വ്യക്തി ജീവിതത്തില്‍ ഒരപഭ്രംശവും നേരിട്ടതായി ദൂഷ്യങ്ങള്‍
രേഖപ്പെടുത്താന്‍ ഭൂതക്കണ്ണാടിയുമായി ഉഴറി നടന്നവര്‍ പോലും പറയുന്നില്ല. തന്റെ അമ്മക്ക്
ടിപ്പുവിലുണ്ടായിരുന്ന അപാര സ്വാധീനം മാറ്റിനിര്‍ത്തിയാല്‍ കൊട്ടാരത്തിലെ സ്ത്രീ സ്വാധീനം
ശൂന്യമായിരുന്നു എന്ന് ടിപ്പുവിന്റെ വ്യക്തി ചരിത്രമെഴുതിയ കിര്‍മാനി രേഖപ്പെടുത്തുന്നു.
അമ്മയുമായി എന്തോ സംസാരിക്കാന്‍ അവരുടെ മുറിയില്‍ ചെന്ന ടിപ്പു വര്‍ത്തമാനത്തിനിടെ
ഉറങ്ങിപ്പോയ കഥ കിര്‍മാനി ഉദ്ധരിക്കുന്നുണ്ട്. അമ്മ ഉറങ്ങിയ തക്കം നോക്കി മുറിയില്‍
കയറിയ തോഴിമാര് ടിപ്പുവിന്റെ കാല് തലോടിക്കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന സുല്‍ത്താന്‍
ഈ രംഗം കണ്ടു കോപക്രാന്തനായി. നാളെ ദൈവത്തിന്റെ കോടതിയില്‍ എന്നെ കുറ്റവാളിയാക്കുന്ന
ഇത്തരം വേലകള്‍ക്ക് നിങ്ങള്‍ എന്തിനെത്തിയെന്ന് കുമാരന് ആക്രോശിച്ചെന്നു കിര്‍മാനി
രേഖപ്പെടുത്തുന്നു. ഇതത്രയും സത്യമായിരുന്നു. ഹൈദറിനെപ്പറ്റി ഇങ്ങനെയല്ലല്ലോ ചരിത്രകാരന്മാര്
പറയുന്നത്. തന്റെ വിദൂര കേരളീയ പ്രവിശ്യയില്‍ നിലനിന്നതും ടിപ്പു സ്വന്തം ജീവിതത്തില്‍
കണിശതയോടെ പുലര്‍ത്തിയതുമായ രണ്ടു ജീവിത ധാരകളില്‍ നിന്നു വേണം മലബാറിലെ വികൃത ജീവിത
ആചാരങ്ങളില്‍ ടിപ്പുവിന്റെ ഇടപെടലുകളെ വിശകലനം ചെയ്യാന്‍. മാറു മറക്കാതുള്ള സ്ത്രീ
പ്രത്യക്ഷങ്ങള്‍ സമൂഹ മധ്യത്തില്‍ അരാജകത്വം പടര്‍ത്തുമെന്നതുകൊണ്ട് തന്റെ സാമ്രാജ്യത്തില്‍
ടിപ്പു അതു വിളംബരത്തിലൂടെ നിരോധിച്ചു. അപ്പോഴും താന്‍ നേരിടുന്ന കൊടൂരവും വിക്ഷോഭകരവുമായ
മഹാ യുദ്ധത്തിന്റെ നടുവട്ടത്തുനിന്നായിരുന്നു സാമൂഹിക പരിഷ്കാരത്തിനുള്ള ഈ വെമ്പല്‍
എന്നു നാം കാണണം. പ്രജകളും അവരുടെ ജീവിതവും എങ്ങനെയോ ആയിരിക്കട്ടെ തങ്ങള്‍ക്ക് അവരുടെ
വിഭവങ്ങള്‍ മാത്രം മതിയെന്ന സാധാരണമായ രാജനീതികള്‍ പുലരുന്ന ഇന്നുപോലും ഇതിനൊക്കെയപ്പുറം
കടന്നു രാഷ്ട്ര ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള ഭരണകൂടത്തിന്റെ പിടയല് അതാവശ്യപ്പെടുന്ന
പരിഗണന നേടാതെ പോയി എന്നതു ടിപ്പുവിന്റെ നിരവധി പരാജയങ്ങളില്‍ ഒന്നു മാത്രം. തന്റെ
വിളംബരം ഒരിക്കലും പക്ഷേ മലബാറിനു മാത്രമായിരുന്നില്ല. സമസ്ത മൈസൂര്‍ സാമ്രാജ്യത്തിലേക്കും
വേണ്ടിയായിരുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്നും അത് സാധിക്കാത്തത് സാമ്പത്തിക
പരാധീനത കൊണ്ടാണെങ്കില്‍ ഖജനാവ് അതിനു വഴിയുണ്ടാക്കുമെന്നുമായിരുന്നു ടിപ്പുവിന്റെ
ആ 'പ്രമാദമായ' തിട്ടൂരം. എന്നാല്‍ വിളംബരത്തിലെ അവസാന ഭാഗം
തമസ്കരിക്കുകയും വസ്ത്രമെന്നതിനെ കുപ്പായമിടീക്കുക എന്ന് പരിമിതപ്പെടുത്തുകയും അതിന്
മതംമാറ്റമെന്നു പര്യായം പറയുകയും ചെയ്യുന്ന കുടിലബുദ്ധിയാണ് ഇവിടെ പ്രചരിച്ചത്.
മാന്യമായ വസ്ത്രധാരണക്കുവേണ്ടിയുള്ള ടിപ്പു സുല്‍ത്താന്റെ പരിശ്രമങ്ങളുമായി
ബന്ധപ്പെട്ടു രസകരമായ നിരവധി കഥകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വയനാടന്‍ മലമടക്കിലെ
ഗിരിവര്‍ഗക്കാര്‍ അക്കാലത്തു തീര്‍ത്തും വിവസ്ത്രരായിരുന്നു. മലബാര്‍ യാത്രക്കിടെ ഇതു
ശ്രദ്ധയില്‍പ്പെട്ട സുല്‍ത്താന്‍ അവരുടെ ഗോത്രമൂപ്പനെ വിളിച്ചു വരുത്തി വസ്ത്രമുടുക്കാനും
മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും നിര്‍ദേശിച്ചു. ആവശ്യമായ വസ്ത്രങ്ങള്‍ ഖജനാവില്‍
നിന്നു വസൂലാക്കാനും അവരോടു പറഞ്ഞു. ഗോത്രമൂപ്പന്റെ പ്രതികരണം ഏറെ വിനയപൂര്‍ണമായിരുന്നു.
വസ്ത്രമുപയോഗിക്കുന്നതില്‍ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരാന്‍ ദയവുണ്ടാവണമെന്നും ഇനി
വസ്ത്രമുടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ സുല്‍ത്താന്‍ പിടിക്കാന്‍ പറ്റാത്ത കൊടും
കാടുകളിലേക്ക് ഞങ്ങള്‍ പോയ്ക്കളയുമെന്നുമായിരുന്നു. ഇതു കേട്ട ടിപ്പു പൊട്ടിച്ചിരിച്ചു.
ഗോത്രമൂപ്പനെയും അനുയായികളെയും വസ്ത്ര ശല്യത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും
ചെയ്തു.
മലബാറില്‍ ടിപ്പുവിന്റെ മറ്റൊരു വിളംബരം ബഹുഭര്‍ത്തൃത്വം കര്‍ശനമായി
നിരോധിച്ചു കൊണ്ടുള്ളതാണ്. അതിലളിതവും സംതൃപ്തവുമാര്‍ന്ന ദാമ്പത്യ ജീവിതമായിരുന്നു
ടിപ്പുവിന്റേത്. ഹൈദറിന്റെ കാലത്ത് അദ്ദേഹത്തിന്റെ താല്പര്യത്തില് നടത്തിയ രണ്ടു
വിവാഹം. അതിലൊരാളായ റുഖിയാ ബാനു ശ്രീരംഗ പട്ടണം ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന്റെ
ആഘാതത്തില്‍ മരിച്ചുപോയി. മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു വിവാഹം. മൂന്നു ഭാര്യമാരിലായി
സുല്‍ത്താനു പതിനൊന്നു മക്കളും. ടിപ്പുവിന്റെ കൊട്ടാരങ്ങള്‍ അതിലളിതവും അനാര്‍ഭാടപൂര്‍ണവുമായിരുന്നു.
താന്‍ ജയിച്ചടക്കിയ പ്രൗഢമാര്‍ന്ന കൊട്ടാരക്കെട്ടുകള്‍ തോറ്റ രാജാവിനു മടക്കി നല്കിയ
രാജാവ് ഒരു പക്ഷേ ടിപ്പു മാത്രമായിരിക്കും. അഴിഞ്ഞാട്ടക്കാരികള്‍ ടിപ്പുവിന്റെ അന്തഃപുരങ്ങളില്‍
ഇല്ലായിരുന്നു. ഇങ്ങനെ ഉയര്‍ന്ന ധാര്‍മികതയും ഉള്ളുറപ്പുള്ള സാംസ്കാരിക ഔന്നത്യവും
ജീവിതത്തില്‍ അന്ത്യം വരെ പരിപാലിച്ച സുല്‍ത്താനു തന്റെ സ്വന്തം പൗരജനങ്ങളുടെയും ജീവിത
പരിഷ്കരണം പ്രധാനമായിരുന്നു. അതുകൊണ്ടാണ് ഇത്തരം ജീവിതവൈകൃതങ്ങള്‍ ടിപ്പു സുല്‍ത്താനില്‍
അലോസരം സൃഷ്ടിച്ചതും ഇതത്രയും ഇല്ലാതാക്കാന്‍ തീവ്രമായി പരിശ്രമിച്ചതും.
സുല്‍ത്താന്‍ നടത്തിയ മറ്റൊരു പരിഷ്കരണം സമ്പൂര്‍ണമായ മദ്യ
നിരോധനമാണ്. പെരും കുടിയന്മാരായിരുന്നു അന്നിവിടുത്തുകാര്‍ എന്ന് ബുക്കാനന് രേഖപ്പെടുത്തുന്നു.
ചെത്തു കുലത്തൊഴിലാക്കിയ വലിയ ഒരു ജനത തന്നെ ഇവിടെയുണ്ടായിരുന്നു. ലഹരി നിരോധിക്കണമെന്നും
ചെത്തുകാരെ മാന്യമായ മറ്റു തൊഴിലിടങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
1787 ജനുവരി 4-നു ടിപ്പു സ്വന്തം ഗവര്‍ണര്‍ക്കെഴുതിയ കത്ത്
വളരെ പ്രസിദ്ധമാണ് (കിര്‍മാനി). യൗവനയുക്തകളായ സ്ത്രീകളെ വീട്ടുജോലിക്ക് നിര്‍ത്തുന്ന
പ്രവണതയെ സുല്‍ത്താന്‍ നിരുത്സാഹപ്പെടുത്തി. കോഴിക്കോട്ടുണ്ടായിരുന്ന തന്റെ ഒരു ഫൗജുദാര്‍
ഇത്തരത്തിലൊരുത്തിയെ ജോലിക്കു നിര്‍ത്തിയതറിഞ്ഞ സുല്‍ത്താന്‍ ഉടന്‍ തന്നെ അവരെ ജോലിയില്‍
നിന്നും പിരിച്ചുവിടാന്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥനെ ശാസിക്കുകയും ചെയ്തു. ഇത്തരം പ്രവണതകള്‍
പവിത്രമായ കുടുംബജീവിതങ്ങളില്‍ വിഘ്നങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു സുല്‍ത്താന്റെ
നിരീക്ഷണം. അശരണര്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടി സുല്‍ത്താന്‍ രൂപീകരിച്ച
ട്രസ്റ്റിനെയും അതില്‍ സുല്‍ത്താന്‍ കാണിച്ച ഉത്സാഹത്തെയും പറ്റി മൊഹിബുല്‍ ഹസഖാന്‍
തന്റെ പുസ്തകത്തില്‍ വിശദമായി ഉപന്യസിക്കുന്നുണ്ട്.
ഏറെ സഹിഷ്ണുവും പരമത സ്നേഹിയുമായിരുന്നു സുല്‍ത്താന്‍. തന്റെ
പ്രവിശാലമായ മൈസൂര്‍ സാമ്രാജ്യത്തില്‍ മഹാഭൂരിപക്ഷം പ്രജകളും അമുസ്ലിംകളായിരുന്നു.
സുല്‍ത്താന്റെ പ്രധാന ഉദ്യോഗസ്ഥവൃന്ദമാകട്ടെ ഭൂരിഭാഗവും ഹിന്ദുക്കള്‍. പ്രധാന മന്ത്രിയായിരുന്ന
പൂര്‍ണയ്യയും മലബാര്‍ ഗവര്‍ണറായിരുന്ന മദണ്ണയും ഇതില്‍ ഉള്‍പ്പെടും. എന്നിട്ടും സുല്‍ത്താന്‍
മലബാറില്‍ ക്ഷേത്രധ്വംസകനായ മതവൈരക്കാരനാണ്! ടിപ്പുവിന്റെ മതഭ്രാന്തിന്റെ തോറ്റങ്ങള്‍
പക്ഷേ മൈസൂരില്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. ഒരാളും ഇത് വിശ്വസിക്കുകയില്ല. അത്രക്ക്
വിശാലമായ മതസഹിഷ്ണുതയാണ് അദ്ദേഹം പുലര്‍ത്തിപ്പോന്നത് എന്നത് ശ്രീരംഗപട്ടണം കോട്ട സന്ദര്‍ശിച്ചവര്‍ക്ക്
എളുപ്പം ബോധ്യപ്പെടും. അവിടെ ഉയര്‍ന്നു നില്ക്കുന്ന ഹനുമാന് ക്ഷേത്രം ഇത് സ്ഥിരീകരിക്കുന്നു.
ഇതേ സഹിഷ്ണുതയുടെ മഹിത മാതൃക തന്നെയാണ് അദ്ദേഹം മലബാറിലും സാമന്ത രാജ്യമായ കൊച്ചിയിലും
സ്വീകരിച്ചത്. തന്റെ സാമ്രാജ്യത്തിലൊരിടത്തും ടിപ്പു ഇരട്ടനയം പുലര്‍ത്തിയിട്ടില്ല.
അത്തരം ആത്മവഞ്ചന അദ്ദേഹത്തിനു വശമില്ല. പിന്നെയും കേരളത്തില്‍ മാത്രം ഇത്തരമൊരു കള്ളക്കഥ
എങ്ങനെയാണ് പ്രചരിച്ചത്? കേരളത്തിലെ ജനതക്കും
രാജസ്വരൂപങ്ങള്‍ക്കും ഭരണപരവും വംശപരവുമായ ഒരു വിവരവും നാള്‍വഴിയില്‍ എഴുതിവെക്കുന്ന
പതിവേയില്ലായാരുന്നു. ഇന്നുപോലും നാം മലയാളികള്‍ അങ്ങനെയാണ്. അതിനാല്‍ തന്നെ ചരിത്ര
രചയിതാക്കള്‍ മൂലരേഖകളുടെ അഭാവത്തില്‍ ഇംഗ്ലീഷുകാര്‍ പക്ഷപാതപരമായി എഴുതിയ മാന്വലും
ഗസറ്റിയറും അപ്പാടെ പകര്‍ത്തിയെഴുതിയാണ് ചരിത്ര രചന നടത്തിയത്. ഇംഗ്ലീഷുകാര്‍ക്ക് അവരുടെ
ഏക ശത്രു ടിപ്പുവായിരുന്നു. ടിപ്പു മാത്രം. അതുകൊണ്ടാണ് മെയ് നാലിന് അവസാന ശ്രീരംഗപട്ട
ണ യുദ്ധം കഴിഞ്ഞു മരിച്ചു വീണ സുല്‍ത്താന്റെ നെഞ്ചില്‍ ചവിട്ടി
കോണ്‍വാലീസ് പ്രഖ്യാപിച്ചത്, നാം ഇന്ത്യ കീഴടക്കിയെന്ന്.
ടിപ്പുവിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പാകി വിതച്ചതും മുളപ്പിച്ചതും അവരാണ്.
ടിപ്പുവിനെ അപനിര്‍മിക്കുക അവരുടെ ആവശ്യമായിരുന്നു. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും
ചെയ്തു. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഏറെ ആത്മാര്‍ഥമായി സുല്‍ത്താന്‍ നടപ്പാക്കിയ
നിരവധി സാമൂഹിക പരിഷ്കരണ പദ്ധതികള്‍ മേല്‍ ജാതികളുടെ സ്വകാര്യ താല്പര്യങ്ങള്ക്കെതിരായിരുന്നു.
ഇവര്‍ ഈ വ്യവസ്ഥകളാസകലം പടുത്തുയര്‍ത്തിയതും നിലനിര്‍ത്തിയതും ദൈവത്തെയും മതത്തെയും
കൂട്ടുപിടിച്ചായിരുന്നു. വസ്ത്ര പരിഷ്കാരങ്ങളും ബഹുഭര്‍തൃത്വ-മരുമക്കത്തായ നിരോധവും
എന്തിനേറെ ഭൂനികുതി പോലും മതവിരുദ്ധമെന്നവര്‍ പ്രചരിപ്പിച്ചു. പരിഷ്കാരങ്ങള്‍ കൊണ്ട്
നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ജാതിവര്‍ഗങ്ങളാണ് കുടിലകഥകള്‍ പ്രചരിപ്പിച്ചത്. അതു പതിയേ
അമ്പലം പൊളിയിലേക്ക് വികസിപ്പിച്ചതും ഇവര്‍തന്നെ.
നഷ്ടമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രതിവിപ്ലവങ്ങള്‍
നടത്തിയ നിരവധി പേരുണ്ടായിരുന്നു അന്ന്. പ്രതിവിപ്ലവങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പിടിക്കപ്പെടുമെന്നു
ഭയന്ന ഇക്കൂട്ടര്‍ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ധാരാളമായി പലായനം ചെയ്തിരുന്നു.
ഇവര്‍ പറഞ്ഞു പരത്തിയ കള്ളക്കഥകള്‍ കൂടിയാണ് ക്ഷേത്രത്തകര്‍പ്പിന്റെ ഇല്ലാക്കഥകള്‍.
മലബാറില്‍ സുല്‍ത്താനു വേണ്ടി നാടു ഭരിച്ചത് മിക്കവാറും ബ്രാഹ്മണ ഓഫീസര്‍മാരാണ്. അവര്‍
ഇത്ര ഭീകരമായി ക്ഷേത്രധ്വംസനം നടത്തിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? വസ്തുത മറിച്ചാണു താനും. മലബാറിലെ നിരവധി
ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും ബ്രാഹ്മണ ശ്രേഷ്ഠന്മാര്ക്കും ടിപ്പു ഉദാരമായി
ഭൂദാനം ചെയ്ത സൂക്ഷ്മവും സത്യസന്ധവുമായ പ്രമാണങ്ങള്‍ ആര്‍ക്കൈവുകളില്‍ ഇന്നു സുലഭമായി
കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ടിപ്പു സുല്‍ത്താന്റെ ഏറെ ഉദാരമായ പരിഗണനയും ദാനവും ലഭിച്ച
അറുപതിലേറെ അമ്പലങ്ങളുടെ വിശദവും ആധികാരികവുമായ രേഖകള്‍ ഇന്നു ലഭ്യമാണ്.
റഫറന്‍സ്
1.
History of Tippu,
Mohibul
Hassan Khan
2. Tippu Sulthan, Kirmani
3. Malabar Manual, Logan
4. A Journey from Madras, Francis Buchanan
5. A New Accounts of East Indies, Hamilton
6. Kochin State Manual, Achutha Menon. C
7. History of Kerala , Padmanabha Menon
8. British relations with Hyder Ali, Sheik Ali
9. A Political History of Muslims in India,
Rangopal
10. Thahfathul Mujahideen, Zainudheen
11. കൊച്ചി രാജ്യ ചരിത്രം, പത്മനാഭ മേനോന്
12. കേരള മുസ്ലിം ചരിത്രം, സെയ്ത് മുഹമ്മദ്
13. കേരള ചരിത്രം, കെ. ദാമോദരന്‍
14. ഹൈദറാലിയുടേയും ടിപ്പുവിന്റേയും കേരളം, സി.കെ. കരീം
15. ടിപ്പു സുല്‍ത്താന്‍, പി.കെ. ബാലകൃഷ്ണന്
16. കേരളം അറുനൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് (ഇബിന്‍ബത്തൂത്ത), വേലായുധന് പണിക്കശ്ശേരി
17. നവാബ് ടിപ്പു സുല്‍ത്താന്‍, കെ.കെ.എന്‍ കുറുപ്പ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






